ന്യൂഡൽഹി: ഡൽഹി സർക്കാർ സീലുവെച്ച കെട്ടിടത്തിെൻറ പൂട്ട് പരസ്യമായി തകർത്ത ബി.ജെ.പി ഡൽഹി അധ്യക്ഷൻ മനോജ് തിവാരിയെ പരിഹസിച്ച് സുപ്രീംകോടതി. ഡൽഹി ഗോകുൽപുരിയിലെ എല്ലാ വീടുകളും നിയമവിരുദ്ധമായി നിർമിച്ചതാണെന്നും എന്നാൽ ബി.ജെ.പി അനുയായിയുടെ വീട് മാത്രം സീൽ ചെയ്ത കോർപ്പറേഷൻ നടപടിക്കെതിരെയാണ് തെൻറ പ്രതികരണമെന്നും തിവാരി പറഞ്ഞിരുന്നു. ഇൗ പരാമർശത്തിനെതിരെയാണ് സുപ്രീംകോടതിയുടെ പരിഹാസം.
‘‘ ടെലിവിഷൻ അഭിമുഖത്തിൽ ഡൽഹിയിൽ സീലുവെക്കാത്ത 1000 അനധികൃത കെട്ടിടങ്ങൾ ഉണ്ടെന്ന് താങ്കൾ ആരോപിച്ചിരുന്നു. അടുത്ത ദിവസം രാവിലെ ആ ആയിരം കെട്ടിടങ്ങളുടെ ലിസ്റ്റ് കോടതിയിൽ സമർപ്പിക്കണം. ലിസ്റ്റ് നൽകിയാൽ അത് പൂട്ടിക്കാനുള്ള അധികാരം നിങ്ങൾക്ക് നൽകും’’- കേസ് പരിഗണിച്ച മൂന്നംഗ ബെഞ്ച് മനോജ് തിവാരിയോട് നിർദേശിച്ചു.
ഗോകുൽപുരിയിൽ സർക്കാർ സീലുവെച്ച അനധികൃത കെട്ടിടത്തിെൻറ പൂട്ടുതകർത്ത സംഭവത്തിൽ പ്രതികരിക്കുന്നതിനിടെയാണ് ഇൗ പ്രദേശത്ത് ആയിരത്തോളം അനധികൃത കെട്ടിടങ്ങളുണ്ടെന്ന് തിവാരി പ്രസ്താവന നടത്തിയത്. ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ സീലുവെച്ച അനധികൃത കെട്ടിടത്തിെൻറ പൂട്ടുതകർത്ത മനോജ് തിവാരിക്കെതിരെ കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.